കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഡെൻമാർക്കിനെ കീഴടക്കി ബെല്‍ജിയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബെല്‍ജിയം വിജയം പിടിച്ചത്. ജയത്തോടെ ഗ്രൂപ്പ് ബിയിനിന്ന് ബെല്‍ജിയം പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
രണ്ടാം മിനിറ്റിലാണ് ബെൽജിയത്തെ ഞെട്ടിച്ച് ഡെന്മാർക്കിന്റെ ഗോളെത്തിയത്. എമില്‍ ഹോയ്ബര്‍ഗ് നൽകിയ പാസ് യൂസുഫ് പോള്സൻ ഗോളാക്കുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിലാണ് ബെൽജിയം തിരിച്ചടിച്ചത്. 55-ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. ലുക്കാക്കുവിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. 70-ാം മിനിറ്റില്‍ ഡിബ്രുയ്നിലൂടെ ബെല്‍ജിയം ലീഡെടുത്തു. ഏദന്‍ ഹസാര്‍ഡ് നീട്ടി നൽകിയ പന്ത് ഡിബ്രുയ്ൻ വലയിലെത്തിച്ചു.
87-ാം മിനിറ്റില്‍ ബ്രാത്ത്വെയ്റ്റിന്റെ ഹെഡര്‍ ബാറിലുരസി പുറത്ത് പോയി. സമനില ഗോളിനായി ഡെന്മാര്ക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.