ബുക്കാറെസ്റ്റ്: യൂറോ കപ്പ് ഗ്രൂപ്പ് സിയില്‍ യുക്രെയ്ന് 2-1ന് നോര്‍ത്ത് മാസിഡോണിയയെ കീഴടക്കി. ഇരുടീമും പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ജയം യുക്രെയ്നൊപ്പം നിൽക്കുകയായിരുന്നു. 84-ാം മിനിറ്റില്‍ യുക്രെയ്നിന്റെ റുസ്ലന് മലിനൊവ്സ്കിയും 57-ാം മിനിറ്റില്‍ നോര്‍ത്ത് മാസിഡോണിയയുടെ എസ്യാന് അലിയോസ്കിയുമാണ് പെനല്‍റ്റി നഷ്ടപ്പെടുത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ യുക്രെയ്ൻ മുന്നിലെത്തി. യുക്രെയ്ന് സൂപ്പര്‍ മുന്നേറ്റക്കാരായ ആന്‍ഡ്രി യാര്‍മൊലെങ്കോയും (29′) റൊമാന് യാരെംചുക്കും (34′) ഗോൾ നേടിയതോടെ യുക്രെയ്ൻ ലീഡ് പിടിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഈ സഖ്യം യുക്രെയ്നിനായി വലകുലുക്കുന്നത്.
സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും യുക്രെന് ഗോളി ബുഷ്ചാന് തടഞ്ഞ പന്ത് തട്ടിത്തെറിച്ചെത്തിയത് മുതലാക്കി അലിയോസ്കി വലചലിപ്പിച്ചു. നോര്‍ത്ത് മാസിഡോണിയയുടെ ആശ്വാസ ഗോളായിരുന്നു അത്. ഗോള്‍കീപ്പര്‍ ദിമിത്രിയെവ്സ്കി ഗോളെന്നുറച്ച നിരവധി അവസരങ്ങളില്‍ രക്ഷപ്പെടുത്തല്‍ നടത്തിയത് മാസിഡോണിയയുടെ പരാജയ ഭാരം കുറച്ചു.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് മത്സരങ്ങള്‍ക്കുശേഷമാണ് യുക്രെയ്ന് ജയം സ്വന്തമാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.