എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പിറവത്തെ പടവെട്ടിപ്പാലം പുനർനിർമിക്കും. പിറവം – കാക്കാട് റോഡിൽ ജെ.എം.പി ആശുപത്രിക്ക് സമീപം നടത്തടം തോടിന് കുറുകെയുള്ള നിലവിലെ ഇടുങ്ങിയ പാലമാണ് പുനർനിർമിക്കുന്നത്.
കെ.എസ്.ടി.പിക്കാണ് നിർമാണ ചുമതല. നിലവിൽ ഒരേസമയം ഒരുവാഹനത്തിന് മാത്രമാണ് പാലത്തിലൂടെ യാത്ര സാധ്യമാകൂ. റോഡിന് വീതി വർധിപ്പിച്ചപ്പോഴും പാലം പുതുക്കി നിർമിക്കാത്തത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
നിർദ്ദിഷ്ട കുമരകം – നെടുമ്പാശ്ശേരി റോഡ് പദ്ധതിയുടെ ഭാഗമായാണ് പാലത്തിന്റെ പുനർനിർമാണം. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുമരകത്തുനിന്ന് പെരുവ, മുളക്കുളം, പിറവം, കക്കാട്, പെരുവംമുഴി, വാളകം, മണ്ണൂർ വഴി ചുരുങ്ങിയ ദൂരത്തിൽ നെടുമ്പാശ്ശേരിയിൽ എത്താം. പദ്ധതി പിറവത്തിന്റെ വികസനത്തിന് ഊർജം പകരുമെന്ന് നഗരസഭാ വൈസ് ചെയർമാൻ കെ.പി സലിം അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.