പ്രകൃതി യോഗ ചികിത്സാ രംഗത്തും അകുപനക്ചർ ചികിത്സയിലും കളം നിറഞ്ഞാടുന്ന വ്യാജ ചികിത്സകർക്ക് എതിരെ ശക്തമായ നടപടികൾക്ക് ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. ഇന്ത്യൻ നാചുറോപതി ആൻഡ് യോഗ ഗ്രാജുവേറ്റ് മെഡിക്കൽ അസോസിയേഷൻ (INYGMA) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡിയെ ഹോട്ടൽ ഗുഡ് ലാൻഡ് എലിജൻസിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം സീനിയർ നെഫ്രോളജി സ്‌റ്റും ലോക വൃക്കദിന സ്ഥാപക മെമ്പറുമായ ഡോ കരുണൻ കണ്ണംപോയിലിൽ ഉൽഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ രീതിയിൽ ഉളള പ്രകൃതിക്ക് അനുസൃതം ആയ ചികിൽസകൾ ആണ് ആരോഗ്യത്തിന് ഉത്തമം ആയിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഇനിഗ്മ സംസ്ഥാന പ്രസിഡൻ്റ് ഡോ ദിനേശ് കർത്ത ചടങ്ങിന് അധ്യക്ഷം വഹിച്ചു. ഡോ ആൻസ്മോൾ വർഗീസ് സ്വാഗതം പറഞ്ഞു. ഡോ മേഴ്സി സാറാ തോമസ്, ഡോ ഷൈജു, ഡോ വസുന്ധര ,ഡോ അഖില വിനോദ്, ഡോ ജിബിൻ ആൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ ജ്യോതിശ്രീ എ നന്ദി പ്രകാശിപ്പിച്ചു.