ഡോ: വന്ദന പഠിച്ചത് സയൻസും ചികിത്സയും മാത്രം .
അഭ്യാസം പഠിച്ചവർ കൊണ്ടുവന്ന പ്രതിയെ ആണ് പരിശോധിക്കാൻ സമയം ചിലവഴിച്ചത് .
എന്തിനാണടോ പുല്ലേ . ഇത്തരമൊരു ക്രമസമാധാന പാലനം ?
പ്രതി കത്രിക കൈക്കലാക്കിയപ്പോൾ തന്നെ യൂണിഫോം ധാരികൾ എല്ലാവരും ഓടി രക്ഷപ്പെട്ടു . ഹാവു സന്തോഷമായി .
പഴയൊരു സിനിമാ ഡയലോഗാണ് ഓർമ്മ വരുന്നത് .
പോലീസ് ക്യാമ്പുകളിൽ നാലു തരം മാർഷൽ ആർട്ട്സ് അഭ്യസിച്ച യൂണിംഫോം ധരിച്ച ഭീരുക്കളുടെ സാനിധ്യത്തിലാണ് ആ പട്ടിയെ ഇത്തരം ഒരു അഭ്യാസ പ്രകടനത്തിന് ചങ്ങല തുറന്ന് ഇറക്കി വിട്ടത് .
ഒന്നുങ്കിൽ യൂണിംഫോം അഴിച്ചു വെച്ച് കൂർക്കക്ക് മണ്ണു കൂട്ടാൻ പോവുക.
അല്ലങ്കിൽ നിരുപാധികം മാപ്പ് പറഞ്ഞ് പൊതുജന വിചാരണക്ക് വിധേയമാവുക .
തിരുവനംതപുരം കിംസ് ആശുപത്രിയിൽ പൊഴിയുന്നത് വെറും കണ്ണുനീരല്ല .
ഏക മകളുടെ വിയോഗത്തിൽ തീയാളുന്ന മാതാ പിതാക്കളുടെ ശാപാഗ്‌നിയാണ് .
കൂടുതൽ പറയുന്നില്ല കാരണം ഞങ്ങൾക്ക് തീരെ എക്സ്പീരിയൻസില്ല മാഢം.