മയക്കുമരുന്നും, മറുമരുന്നുമായി 2 യുവാക്കൾ കൊച്ചിയില്‍ അറസ്റ്റിൽ. .
ആലുവാ സ്വദേശികളായ രണ്ട് പേരെയാണ് ബ്രൂപിനോർഫിൻ ടാബ്ലറ്റുകളും, ഇവ പൊടിച്ച് കലക്കി ഇൻഞ്ചക്ഷന്‍ ചെയ്യുമ്പോൾ പാർശ്വഫലമായി ഛർദ്ദിലുണ്ടാകുന്നത് തടയാനായി ഉപയോഗിക്കുന്ന ആംപ്യൂളുകളുമായി എറണാകുളത്ത് എക്സൈസ് സംഘം പിടികൂടിയത്.
ആലുവ ചൂർണിക്കര തായിക്കാട്ടുകര സ്വദേശി മൻസീൽ വീട്ടിൽ മൻസൂർ, ആലുവ യു സി കോളേജ് ദേശം സ്വദേശി കാരായികുടം വീട്ടിൽ അനൂപ് എന്നിവരാണ് 10 ബ്രൂപിനോർഫിൻ ടാബ്ലറ്റുകളും, 72 ആംപ്യൂളുകളുമായി പിടിയിലായത്.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി അൻവർ സാദത്ത് കൊച്ചിയിലെ ലഹരി മാഫിയയെ അമർച്ച ചെയ്യാനായി രൂപികരിച്ച സ്പെഷ്യൽ ആൻറി നാർക്കോട്ടിക് ഗ്രൂപ് അംഗങ്ങളാണ് കേസ് കണ്ടെത്തിയത്.
സ്പെഷ്യൽ ഗ്രൂപ്പിൻ്റെ നിരീക്ഷണത്തിലിരുന്ന അനൂപിനെ ആംപ്യൂളുമായി വൈറ്റില ഭാഗത്ത് വച്ച് കണ്ടെത്തിയതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ ലഹരി ഉപയോഗിക്കുമ്പോൾ ഛർദ്ദിൽ വരാതിരിക്കുവാൻ ഉപയോഗിക്കുന്നവയാണിവയെന്നും ആലുവയിൽ ബ്യൂട്ടി പാർലർ നടത്തുന്ന മൻസൂറിൽ നിന്ന് ലഹരിമരുന്ന് കൈപ്പറ്റി ഇത് കൈമാറുകയാണ് ചെയ്യുന്നതെന്ന് മനസ്സിലായി.
തുടർന്ന് അനൂപിനെ അന്വേഷിച്ച് ലഹരി മരുന്നു കൈമാറ്റത്തിനെത്തിയ മൻസൂറിനെ കൂടി എക്സൈസ് സംഘം പിടികൂടുകയായിരുന്നു